ലൂർദിലെ 70-ാം അദ്ഭുതം സ്ഥിരീകരിച്ചു

പാരീസ്: ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ നടന്ന 70-ാമത്തെ അദ്ഭുതം സ്ഥിരീകരിച്ചു. ബർണദീത്ത് മൊറിയൗ എന്ന ഫ്രഞ്ച് കന്യാസ്ത്രീ യുടെ സുഷ്മുന നാഡിക്കേറ്റ ക്ഷതമാണ് സുഖമായത്. 
 
നാലു പതിറ്റാണ്ടിലധികം ക ടുത്ത വേദന സഹിച്ചാണ് സിസ്റ്റ ർ ജീവിച്ചത്. വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്ത കാരണങ്ങളാലാണ് രോഗശാന്തി കൈവന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. 
 
ലൂർദിലെത്തിയ നിരവധി തീർഥാടകർക്ക് അദ്ഭുത രോഗശാന്തിയും മറ്റ് അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്ന എഴുപതാമത്തെ അദ്ഭുതമാണിത്.
27-ാം വയസിലാണ് സിസ്റ്ററിന് രോഗം സ്ഥിരീകരിച്ചത്. ഉപകരണങ്ങളുടെ സഹായമില്ലാതെ നടക്കാൻ പറ്റില്ലായിരുന്നു. നാലു തവണ ശസ്ത്രക്രിയ നടത്തിയിട്ടും ഫലമുണ്ടായില്ല. 
 
69 വയസുള്ളപ്പോൾ 2008 ജൂലൈയിൽ ലൂർദ് മാതാവിന്‍റെ സന്നിധിയിലെത്തി രോഗശാന്തിക്കായി പ്രാർഥിച്ചു. തുടർന്നു സിസ്റ്ററിന്‍റെ രോഗം ഭേദമാകുകയായിരുന്നു. 
 
അന്ന് അസാധാരണമായ ആശ്വാസം തനിക്ക് അനുഭവപ്പെട്ടതായി സിസ്റ്റർ പറയുന്നു. നടക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ മാറ്റിവയ്ക്കുവാൻ ഒരു ശബ്ദം തന്‍റെ ചെവിയിൽ മന്ത്രിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു
 
സിസ്റ്ററിനെപരിശോധിച്ച ഡോക്ടർമാർ പത്തു വർഷത്തെ പഠനത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചശേഷം ഇത് അദ്ഭുത സംഭവമാണെന്നു ഫ്രഞ്ച് ബിഷപ് ഷാക് ബനോഗോനിൻ പ്രഖ്യാപിക്കുകയായിരുന്നു. 
 
160 വർഷം മുന്പ് കർഷക ബാലിക ബർണദീത്ത് സൗബ്രിയസിനു ലൂർദിൽ മാതാവു പ്രത്യക്ഷപ്പെട്ടു ദർശനം നൽകിയതിനെത്തുടർന്നാണ് ഇവിടം തീർഥാടനകേന്ദ്രമായി മാറിയത്.

Source: http://www.deepika.com

BACK
/* ]]> */