വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവം നല്‍കിയ സമ്മാനം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഭരണങ്ങാനം: ആധുനിക ലോകത്തിനു ദൈവം നല്‍കിയ സമ്മാനമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ഭരണങ്ങാനത്ത് തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
 
അൽഫോൻസാമ്മ സാധാരണക്കാരുടെ പ്രതിനിധിയാണ്. ജനിച്ചപ്പോഴും ജീവിച്ചപ്പോഴും മരിച്ചപ്പോഴും സാധാരണക്കാരി. എങ്കിലും അവള്‍ ഔന്നിത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. വിശുദ്ധിയെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അല്‍ഫോന്‍സാമ്മ അവതരിപ്പിച്ചു. സ്‌നേഹത്തോടെ സഹനത്തെ സമീപിക്കുമ്പോള്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരമാകും. 
 
ജീവിതവിജയം നേടിയവരെല്ലാം സഹനത്തിന്‍റെ പാതയില്‍ സഞ്ചരിച്ചവരാണ്: മാർ നെല്ലിക്കുന്നേൽ പറഞ്ഞു. തീര്‍ഥാടനകേന്ദ്രത്തിൽ ഇന്നലെ ആയിരക്കണക്കിനു പേർ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു. ഉച്ചകഴിഞ്ഞ് ചെങ്ങളം ഇടവകയില്‍നിന്നുള്ള തീര്‍ഥാടകര്‍ പദയാത്രയായി എത്തി. തുടര്‍ന്ന് എസ്എംവൈഎം പാലാ രൂപത അല്‍ഫോന്‍സിയന്‍ തീര്‍ഥാടനവും സന്ന്യസ്ത സംഗമവും നടന്നു

Source: deepika.com

BACK
/* ]]> */