ഭരണങ്ങാനം: കേരളം സുന്ദരമാണ്. കേരള സഭ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ്. വിശുദ്ധരുടെ വെളിച്ചം കേരള സഭയിലുണ്ട്. കേരള സഭയെ ഞാന്‍ സ്നേഹിക്കുന്നു- ലോകത്തിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ റെയ്നര്‍ വോള്‍ക്കി പറഞ്ഞു. വിശുദ്ധ അല്ഫോന്സായുടെ കബറിടം സന്ദര്‍ശിച്ചു സന്ദേശം നൽകുകയായിരുന്നു കര്‍ദിനാൾ. വിശുദ്ധ അല്‍ഫോന്‍സാ ദൈവത്തിന്റെ വഴിയില്‍ സഞ്ചരിച്ചവളാണ്. വിശ്വാസവും സ്നേഹവും സഹനവും അവളുടെ ജീവിതത്തെ ധന്യമാക്കി. അല്‍ഫോന്‍സാമ്മയെ അനുകരിച്ചു നാം ദൈവത്തിന്റെ കരം പിടിച്ചു നടക്കണം – കര്‍ദിനാള്‍ ഉദ്ബോധിപ്പിച്ചു.
അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കൻ, മാര്‍ ജോസഫ് പള്ളിക്കാപറമ്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ കര്‍ദിനാളിനെ സ്വീകരിച്ചു.